Friday 17 October 2014

ആ ഒരു അത് !!

ആ ഒരു അത്  !!


തിരക്കിട്ട് കോളേജിൽ നിന്നും 2 സുഹൃത്തുക്കളുടെ കൂടെ ബസ്‌ കാത്തിരിക്കുവാരുന്നു.തിരക്കിട്ട് പോവാൻ കാരണമുണ്ട്,പിറ്റേ ദിവസം എക്സമാണ്.ലൈബ്രറീന്നെടുത്ത എന്നെകാൾ തടിയുള്ള പുസ്തകം വായിച്ചു വേണം നോട്സ്‌ ഉണ്ടാക്കാൻ.പിന്നെ അത്തരത്തിലുള്ള പുസ്തകം കയ്യീ പിടിക്കുമ്പോ തന്നെ അഭിമാനമാണ്.നാട്ടുകാരെങ്കിലും ഞാൻ കോളേജിൽ പോവുന്നത് പഠിക്കനാനെന്നു വിശ്വസിക്ക്വേം ചെയ്യും 

അങ്ങനെ ബസ്‌ സ്ടോപ്പിലിരിക്കുമ്പോൾ നേരെ മുന്നിൽ കുറച്ചു ചുള്ളൻ ചെക്കന്മാർ ഇരിക്കുന്നു.കൂടെയുള്ളത് മൊഞ്ചത്തിക്കുട്ട്യോളായത് കൊണ്ടുതന്നെ ഊഹിക്കാമല്ലോ കമന്റടി തുടങ്ങി.പക്ഷെ ന്റെ നാടിന്റെയോ കോളെജിന്റെയോ പ്രശ്നമാണെന്ന് തോന്നുന്നു,ഇവിടെ പെണ്‍പിള്ളാർ അങ്ങോട്ട്‌ കമന്റടിക്കുന്നവരാണ്.കോളേജിലെ പയ്യന്മാരല്ലാത്തത് കാരണം അവര് ധൈര്യത്തിൽ തുടങ്ങി.
5 പെരുണ്ടായിക്കാനും.ഇപ്പൊ ശെരിക്കും ഓർമയില്ല.പക്ഷെ അതിലൊരുത്തനെ ഓർമയുണ്ട്.ഇരുണ്ട നിറം,നിവർന്ന ശരീരം,പിന്നെ ഏതു പെണ്ണിനേം ആകർഷിപ്പിക്കുന്ന ചിരി.(കൂടുതലായി നിരീക്ഷിചിരുന്നില്ല )
 
ആ കമന്റടിക്കുന്നതിൽ വല്ല്യ വശമില്ലാത്തത് കാരണം സ്റൊപ്പിലെ തൂണിൽ ചാരിയിരുന്നു ക്ലാസ്സിലെ കോമഡി ഓർത്ത് ചിരിക്കാൻ തുടങ്ങി.കണ്ണുകൾ ആ പയ്യന്റെ നേരെയായിരുന്നെന്നു ഞാനറിഞ്ഞിരുന്നില്ല.പെട്ടെന്ന് ബോധം വന്നപ്പോ കണ്ണെടുത്തു.
ദേ..അവൻ എന്നെ നോക്കി ചിരിക്കുന്നു
കൂടെയുള്ളവരെ ഒന്ന് നോക്കി.
അങ്ങോട്ടല്ലാ..അപ്പൊ എന്നെ തന്നെ...!!
കണ്ണെവിടെലും മറച്ചു വെക്കാൻ തോന്നിപ്പോയി.
ബസ്‌ വരുന്നുണ്ടോന്നു നോക്കാൻ ഞാനവിടെ നിന്നെഴുന്നേറ്റു.അവന്റെ നോട്ടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം
ഭാഗ്യമെന്നു പറയട്ടെ ബസ്‌ വന്നു.
കോളേജ് പരിസരത്ത് കാണുന്ന ഒരു പ്രത്യേകതരം രീതിയുണ്ട്,എല്ലാർക്കും പോവേണ്ടത് ഒരു റൂട്ടിലാണ്‌,എന്നാൽ ആരുമൊട്ടു കയറുവേമില്ല,കയരാനനുവദിക്കെം ഇല്ല..പക്ഷെ അവരുടെ ഇടയിൽ പെട്ട എന്നെ ആരാണ്ടൊക്കെ ബസ്സിനുള്ളിൽ കയറ്റി.
മുന്നിലെ സീറ്റിൽ ഇരുന്നു.ഇരുത്തം ശരിയായില്ലെങ്കിലും കിട്ടിയ സീറ്റ്‌ വിട്ടു കൊടുക്കാൻ തോന്നിയില്ല.
 ആ പയ്യനെ വീണ്ടും ഓർത്തു.ഞാൻ പിറകിൽ നോക്കി
'പടച്ചോനെ..അവനും ഉണ്ട്..'
അത് വരെ മിനിറ്റിൽ 72 തവണ മുട്ടിയ എന്റെ ഹൃദയം മിനിറ്റിൽ 720 തവണ മുട്ടാൻ തുടങ്ങി.

യാത്രകൾ എന്നും ലഹരിയായിരുന്നു.അത് കൊലെജിലെക്കുള്ള യാത്രയാണെങ്കിൽ കൂടി ആസ്വദിക്കും.റോഡും,പുഴയും,റയിലും ഒക്കെ നോക്കിയിരുന്നു യാത്ര പോവാനിഷ്ടാണ്.പക്ഷെ എവിടേം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.കയ്യിൽ വലിയ പുസ്തകമുണ്ട്,കയ്യീന്നൂരി പോവുന്ന ബാഗ്‌..എല്ലാം ശ്രദ്ധിക്കണം.
കാറ്റത്ത്‌ തട്ടം പാറിപറക്കാൻ ശ്രമിക്കുന്നു,ബസ്സിൽ പശ്ചാത്തല സംഗീതമെന്നോണം  'കണ്കൾ ഇരണ്ടാൽ ഉൻ കണ്കൾ ഇരണ്ടാൽ 'എന്ന തമിൾ ഗാനവും കൂടെ ആയപ്പോൾ സംഭവം സിനിമ സ്റ്റൈൽ ആയി.

തട്ടമെന്നെ ശല്യപ്പെടുതിയെങ്കിലും പിറകിലേക്ക് നോക്കാൻ ഒരു കാരണമായി.
വീണ്ടും അവനെന്നെ നോക്കി ചിരിച്ചു.
ഞാൻ തിരിച്ചു ചിരിച്ചില്ല..എനിക്കഹങ്കാരം ആയിരുന്നു

അങ്ങനെ..സ്റ്റൊപ്പെത്താരായി..ഒരു കൈ പുസ്തകത്തിലും മറുകൈ ബാഗിലും ശ്രദ്ധകേന്ത്രീകരിച്ച ടൈം.ഡ്രൈവർ ബസ്‌ വളക്കാൻ സ്ടിയരിംഗ് തിരിക്കുന്നു..അപ്പൊ ഞാൻ ദേ പോണൂ..താഴേക്കു..മൂക്ക് കുത്തി പവർ ബ്രേക്കറിൽ വീണു..ആരും എന്നെ പിടിച്ചതുമില്ല,എന്നിക്കെവിടെം പിടിക്കാനും കഴിഞ്ഞില്ല..വീണു കഴിഞ്ഞപ്പോ കൂടെയിരുന്നവൾ എന്നെ പൊക്കാൻ സഹായിച്ചു.അതൊരൽപ്പം മുൻപായിരുന്നെങ്കിൽ എന്ന് ഇപ്പൊ ആഗ്രഹിക്കുന്നു..!!

ഡ്രൈവർ മുതൽ പിറകിലുള്ളവർ വരെ ചിരിക്കാൻ തുടങ്ങി,എന്റെ 2 ഫ്രണ്ട്സും..പക്ഷെ ഞാനാദ്യം അന്വേഷിച്ചത് ആ പയ്യനെന്നെ കണ്ടോന്നായിരുന്നു..നോക്കുമ്പോൾ അവൻ പൊട്ടി പൊട്ടി ചിരിക്കുന്നു...
മാനഹാനിയും സങ്കടവും ഉള്ളിലൊതുക്കി ആദ്യായും അവസാനമായും അവനെ നോക്കി പുഞ്ചിരിച്ചു.പിന്നീട് ഞാനങ്ങോട്ടു നോക്കിയതുമില്ല,അവനെ കണ്ടതുമില്ല..
അങ്ങനെ മനസ്സിൽ കിടന്നു വളരാൻ പോയ അവനോടുള്ള ഒരു 'അത്' ആ വീഴച്ചയിൽ തകര്ന്നു പോയി..


കഥ തീർന്നു

No comments:

Post a Comment