Wednesday 4 February 2015

എമിലി

 എമിലി




സ്വപ്‌നങ്ങൾ കാണാത്തവരുണ്ടോ ? മനുഷ്യൻ ആദ്യം പഠിച്ചത് സ്വപ്നം കാണാനായിരിക്കും.പലര്ക്കും പല പല സ്വപ്‌നങ്ങൾ..എനിക്കുമുണ്ടായിരുന്നു സ്വപ്‌നങ്ങൾ.ഇതെന്റെ കഥയാണ്...

ഞാൻ എമിലി..
കൗമാരത്തിന്റെ അപക്വമായ ചിന്തകളെ കൂട്ട് പിടിച്ചു നടക്കുന്നവൾ.എല്ലാ പെന്കുട്ട്യോളെയും പോലെ സ്നേഹിക്കാനും ശാസിക്കാനും എനിക്ക് അപ്പനും അമ്മയുമില്ല.ആകാശത്തെ ഏറ്റവും തിളങ്ങുന്ന നക്ഷത്രത്തെ ചൂണ്ടി കാണിച്ചു അതാണെന്റെ അപ്പനും അമ്മയുമെന്നാ വല്യമ്മ പറെണത്.ആരും കൂട്ടിനു സംസാരിക്കാനില്ലാത്തപ്പോ ഞാനവരോട് സംസാരിക്കാറുണ്ട്.അവിടെ അപ്പനും അമ്മച്ചിക്കും ഒരുപാട് സുഹൃത്തുക്കലുള്ളത്കൊണ്ട് എന്നോടൊന്നും സംസാരിക്കാറില്ല..എപ്പഴും തിരക്കാണ്.ചിലപ്പോ വിഷമമാവും


എനിക്ക് സുഹൃത്തുക്കളില്ല..ആരും അടുക്കത്തുമില്ല..ഞാനവരെ കാണാത്തതാണോ അല്ലെങ്കിൽ അവരെന്നെ നോക്കാത്തതാണോ എന്നറിയില്ല..അതുകൊണ്ട് ഞാൻ സ്കൂളിൽ പോകാറില്ല .പണ്ട് പോയിരുന്നു .എന്തിനു പോകണം?ജോലി കിട്ടാനോ ?

കുഞ്ഞുന്നാള്ളില് ടീച്ചർ ആരാവണമെന്നു ചോദിക്കാരുണ്ടായിരുന്നു..പലരും ടീച്ചരാവണം,ഡോക്ടരാവണം എന്നൊക്കെ ഉത്തരം പറയാറുണ്ടായിരുന്നു.പക്ഷെ അന്നും എനിക്കൊരുത്തരോമില്ല..എന്ത് ജോലിയും ചെയ്യും.
മനുഷ്യന് ഏറ്റവും അത്യാവശ്യമായി വേണ്ടത് ജോലിയാണോ ?ടീച്ചർ കുഞ്ഞുന്നാള്ളിലെ കുഞ്ഞുങ്ങളെ കരിയർ സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയായിരുന്നില്ലേ ?
ഇങ്ങനെ കുറെ ചോദ്യങ്ങലെപ്പോഴും ചോദിക്കും.
ജോലിയെതായാലും പണം കിട്ടിയാൽ മതി..മൂന്നു നേരം ഉണ്ണാനും ഉടുക്കാനും വേണ്ടി മാത്രം..

അങ്ങനെ ഒരു ലക്ഷ്യവുമില്ലാതെ ജീവിക്കുമ്പോഴായിരുന്നു ജീവിതത്തിനൊരു വഴിത്തിരിവുണ്ടായത്..
തോമസ്‌ !!
എങ്ങനെ പരിചയപ്പെട്ടുവെന്നറിയില്ല..പക്ഷെ പിന്നീടുള്ള ജീവിതത്തിൽ തോമസ്‌ കൂടെയുണ്ടായിരുന്നു. തോമസ്‌ നിങ്ങൾ വിചാരിക്കും പോലെ മനുഷ്യനല്ല..എന്നാലത് മൃഗവുമല്ല.
മനുഷ്യന്റെ മുഖവും പക്ഷിയുടെ ശരീരവുമാണ്.ഉരുണ്ട നീല കണ്ണുകൾ,നീണ്ട മൂക്ക്,രണ്ടു കുഞ്ഞു കൈകളും കാലുകളും പിന്നെ നീളമേറിയ വാലുമുല്ല ഒരു ജീവി.ആദ്യമായി കാണുന്നവർ ഒന്ന് പേടിക്കും.ഞാനും പേടിച്ചിരുന്നു.തോമസിനൊരു കൊച്ചു വായയുണ്ട്,ഇത് വരെ ഭക്ഷണം കഴിക്കാൻ വാ തുറന്നിട്ടില്ല,പക്ഷെ വായ തുറന്നാൽ പിന്നെ നിർത്താതെ സംസാരിച്ചിരിക്കും..ഞാനും.
'എവിടുന്നെന്റെ ഭാഷ പഠിച്ചു?'
'അതൊക്കെ അറിയാം..'
'ഓ..അപ്പോഴെന്റെ അപ്പച്ചനയച്ചതാണല്ലേ...'
'അതെ..'
അന്നായിരുന്നു ഞാനാ സത്യം അറിഞ്ഞത്,അതെന്റെ അപ്പനും അമ്മച്ചിയും കൊടുത്തുവിട്ട സമ്മാനമായിരുന്നു.
തോമസിനെ ഞാനാർക്കും കാണിച്ചു കൊടുത്തിട്ടില്ല.ആരെങ്കിലും അറിഞ്ഞാൽ അവനെ കൊന്നു കളയും.അവൻ മനുഷ്യനല്ലല്ലോ.!!ഞാനവനെ രഹസ്യമാക്കി വച്ചു.
അവനെന്നെ ഞാനിതുവരെ കാണാത്ത പല സ്ഥലങ്ങളിലേക്കും കൊണ്ട് പോവുമായിരുന്നു.അങ്ങനെ ഒരിക്കൽ അവന്റെ പുറകിലിരിക്കാൻ പറഞ്ഞു.കേട്ടപാതി കേൾക്കാത്ത പാതി ഞാൻ കയറിയിരുന്നു.അവന്റെ ചിറകുകൾ ഉയർന്നു.എന്റെ ഹൃദയം താഴേക്ക്‌ പോവുന്നത് പോലെ തോന്നി.ഞാൻ താഴേക്കു നോക്കി.എനിക്കൊന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല..മേഘങ്ങൾക്കിടയിലൂടെ പറന്നു.ഞാൻ പേടിച്ചു കണ്ണടച്ചു..കണ്ണ് തുറന്നപ്പോൾ ഞാനൊരു വലിയ കാട്ടിലെത്തിയിരിക്കുന്നു..
ഇരുട്ടിൽ ഒന്നും വ്യക്ത്തമായില്ലെങ്കിലും മിന്നാമിനുങ്ങുകൾ എനിക്ക് വഴികാണിച്ചു തന്നു.പിന്നിൽ തോമസുണ്ടെന്ന ധൈര്യത്തിൽ മുന്നോട്ട് നടന്നു..
'ഇത് ഭൂമി തന്നാണോ?കാഴ്ചകൾ അതി മനോഹരം..' ഞാൻ സംസാരിച്ചു തുടങ്ങി..
പക്ഷെ തോമസ്സോന്നും മിണ്ടിയില്ല..ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവിടെയെന്റെ വല്യമ്മച്ചിയും കുറെ പേരും ചേർന്ന് തോമസിനെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു..

ഞാൻ നിലവിളിച്ചു..എന്റെ ശബ്ദം ആരും കേട്ടില്ല..എന്നെയും പിടിച്ചു മറ്റാരോ എങ്ങടോ കൊണ്ട് പോയി..

എന്റെ നാടി ഞരമ്പുകൾ വിറയ്ക്കാൻ തുടങ്ങി..പിന്നീടെന്തു സംഭവിച്ചുവെന്നോർമയില്ല.. കണ്ണ് തുറന്നപ്പോൾ അടുത്തു വെള്ളകോട്ടിട്ട ഡോക്ടർ വല്യമ്മച്ചിയോട് എന്തോ പറയുന്നുണ്ടായിരുന്നു..ഞാനെന്റെ റൂമിലല്ല..മറ്റെവിടെയോ ആണ്..അവിടിവിടെ ആയി എന്തൊക്കെയോ മെഷീനുകൾ..
ഞാൻ തോമസിനെ അന്വേഷിച്ചു..ഞാൻ ഓർക്കുമ്പോൾ അവനെന്റെ കണ്മുമ്പിൽ വരുമായിരുന്നു...
പക്ഷെ വന്നില്ല..പിന്നീട് ഞാൻ തോമസിനെ കണ്ടിട്ടില്ലാ...അവനെ കൊന്നോ?

അമ്മച്ചിയോടും ഡോക്ടറോടും ചോദിച്ചു..

'തോമസോ ??'
മറുപടി മറ്റൊരു ചോദ്യമായിരുന്നു..
അവരാരും തോമസിന്റെ കണ്ടിട്ടില്ലാത്ത്രെ..

അപ്പോൾ ഞാൻ ഉറങ്ങുകയായിരുന്നോ?തോമസെന്റെ സ്വപ്നമായിരുന്നോ ?



*                                         *                                           *                                      *
'എന്താ അത്?? '

പാറൂട്ടി ഞെട്ടി..അവൾ കയ്യിലെ പുസ്തകം അടച്ചു..

'ആരാ അമ്മെ ഈ എമിലി..?'
'നീയതു വായിച്ചോ? ' വെപ്രാളത്തോടെ അമ്മ ചോദിച്ചു

'ഇല്ല അമ്മെ..ഞാൻ ചുമ്മാ മറിച്ച് നോക്കിയതാ..എന്താ അമ്മെ ?' പാറൂട്ടി അമ്മയിൽ കണ്ട വെപ്രാളത്തിന്റെ കാരണമന്വേഷിക്കാൻ കള്ളം പറഞ്ഞു ..

' ഓ അതോ..' അമ്മ മെല്ലെ ആ പുസ്തകം കയ്യിലെടുത്തു..

'ഇത് നിന്റെ വല്ല്യച്ചന്റെതാണ്..അത് വായിച്ചവരുടെയൊക്കെ സ്വപ്നത്തിൽ എമിലി വരുമത്രേ..ഏതോ ഒരു തോമസിനെ അന്വേഷിച്ചു..'

'എന്നിട്ടമ്മ വായിച്ചിരുന്നോ?'
'ഇല്ല്യ..അച്ഛനോട് ചോദിച്ചിരുന്നൂത്രെ ...എന്തിനാ ചുമ്മാ എന്റെ ഉറക്കം കെടുത്തുന്നത്...!! നീയും വായിക്കണ്ടാ..ഇപ്പൊ ന്റെ പാറൂട്ടി ഉറങ്ങിക്കോ '!! അമ്മ പുസ്ത്തകവുമെടുത്തു പുറത്തേക്ക് പോയി..

നാമം ജപിച്ചു പാറൂട്ടി കിടന്നു...ഒരുപാട് ചിന്തിച്ചു ചിന്തിച്ചു ഉറങ്ങിപ്പോയി.

മരത്തിനു പുറകിൽ ഒളിച്ചിരിക്കുകയായിരുന്നു പാറൂട്ടി...
പേടിച്ചവൾ തലയൊന്നുയർത്തി ആരെങ്കിലുമുണ്ടോയെന്ന് നോക്കി.പെട്ടെന്ന് മുന്നിൽ ചുവന്ന ചുരുളൻ മുടിയുള്ള സുന്ദരിക്കുട്ടി പ്രത്യക്ഷപ്പെട്ടു .

'പാറൂട്ടിയെ...എന്റെ തോമസിനെ കണ്ടുവോ??...'

പാറൂട്ടി ഞെട്ടിയുണർന്നു..!!


                                    -തുടരും..തുടരുമായിരിക്കും -

Monday 12 January 2015

ഡിയർ പാരെന്സ്...

ഡിയർ പാരെന്സ്,

ചിന്തിക്കയാണ്..പലതും..
ഞാൻ നില്ക്കാനും നടക്കാനും തുടങ്ങിയത് മുതൽ എന്നെ താഴെ വീഴാതെ മുറുകെ പിടിച്ചിരിക്കയാണ്‌ നിങ്ങൾ..എന്റെ കരുത്താണ് നിങ്ങൾ...
എങ്കിലും നിങ്ങളറിയാതെ പോയ ചിലതുണ്ട്...
ഓർമിപ്പിക്കയാണ്...

ഞാൻ ചെന്നിടത്തെല്ലാം എന്നെ മിടുക്കിയായി കാണാൻ നിങ്ങളാഗ്രഹിച്ചു..ഞാനതുപോലെ മിടുക്കഭിനയിച്ചു...എന്റെ വീഴ്ച്ചകൾ നിങ്ങളെ വേദനിപ്പിക്കുമെന്ന് പേടിച്ചതുകൊണ്ട് മാത്രം ..
എന്റെ ആഗ്രഹങ്ങൾ നിങ്ങളുമായി പങ്കുവെച്ചപ്പോ എന്ത് കൊണ്ടോ ഞാൻ വട്ടു പറയുവാണെന്ന് തെറ്റിദ്ധരിച്ചു..
'നിന്റെ ഹൃദയത്തെ മാത്രം കേള്ക്കുക' എന്ന് പറഞ്ഞു പഠിപ്പിച്ച അമ്മയും അച്ഛനും കേട്ടത് കുടുംബത്തിന്റെ വാക്കുകളാണ്..അവര് ഭയന്നത് സമൂഹത്തിന്റെ പ്രതികരണങ്ങളാണ്..
ഇന്നെനിക്കു ചിന്തിക്കാനുള്ള കഴിവുണ്ട്,പക്വതയുണ്ട് സ്വന്തത്തെ നിയന്ത്രിക്കാൻ..എന്റെ ചിന്തകൾ എന്നെ തെറ്റിലേക്ക് നയിക്കുമെങ്കിൽ എന്നെ നെർവഴികാണിക്കുന്നതിൽ സന്തോഷമേയുള്ളൂ..തിരുത്താം..!!
പക്ഷെ സമൂഹം അത് ചെയ്യുന്നില്ല എന്ന് കരുതി ഞാൻ അത് ചെയ്‌താൽ തെറ്റെന്നല്ല..
ഞാൻ ധിക്കാരിയല്ല...!!
പക്ഷിയെ മുറുകെ പിടിച്ചാൽ അത് പറന്നു പോവാൻ ശ്രമിക്കും..പക്ഷെ ഞാൻ പറന്നകലാൻ ആഗ്രഹിക്കുന്നില്ല..എന്നും നിങ്ങടെ കൂടെയുണ്ടാവണം..

നിങ്ങടെ ആഗ്രഹങ്ങൾ എന്നിൽ അടിചെല്പ്പിക്കാതിരിക്കൂ ...പകരം സ്വാതന്ത്ര്യം മാത്രാമാണാഗ്രഹിക്കുന്നത്... ചിന്തിക്കാനുള്ള സ്വാതന്ത്ര്യം..


എന്ന്,

Friday 17 October 2014

ആ ഒരു അത് !!

ആ ഒരു അത്  !!


തിരക്കിട്ട് കോളേജിൽ നിന്നും 2 സുഹൃത്തുക്കളുടെ കൂടെ ബസ്‌ കാത്തിരിക്കുവാരുന്നു.തിരക്കിട്ട് പോവാൻ കാരണമുണ്ട്,പിറ്റേ ദിവസം എക്സമാണ്.ലൈബ്രറീന്നെടുത്ത എന്നെകാൾ തടിയുള്ള പുസ്തകം വായിച്ചു വേണം നോട്സ്‌ ഉണ്ടാക്കാൻ.പിന്നെ അത്തരത്തിലുള്ള പുസ്തകം കയ്യീ പിടിക്കുമ്പോ തന്നെ അഭിമാനമാണ്.നാട്ടുകാരെങ്കിലും ഞാൻ കോളേജിൽ പോവുന്നത് പഠിക്കനാനെന്നു വിശ്വസിക്ക്വേം ചെയ്യും 

അങ്ങനെ ബസ്‌ സ്ടോപ്പിലിരിക്കുമ്പോൾ നേരെ മുന്നിൽ കുറച്ചു ചുള്ളൻ ചെക്കന്മാർ ഇരിക്കുന്നു.കൂടെയുള്ളത് മൊഞ്ചത്തിക്കുട്ട്യോളായത് കൊണ്ടുതന്നെ ഊഹിക്കാമല്ലോ കമന്റടി തുടങ്ങി.പക്ഷെ ന്റെ നാടിന്റെയോ കോളെജിന്റെയോ പ്രശ്നമാണെന്ന് തോന്നുന്നു,ഇവിടെ പെണ്‍പിള്ളാർ അങ്ങോട്ട്‌ കമന്റടിക്കുന്നവരാണ്.കോളേജിലെ പയ്യന്മാരല്ലാത്തത് കാരണം അവര് ധൈര്യത്തിൽ തുടങ്ങി.
5 പെരുണ്ടായിക്കാനും.ഇപ്പൊ ശെരിക്കും ഓർമയില്ല.പക്ഷെ അതിലൊരുത്തനെ ഓർമയുണ്ട്.ഇരുണ്ട നിറം,നിവർന്ന ശരീരം,പിന്നെ ഏതു പെണ്ണിനേം ആകർഷിപ്പിക്കുന്ന ചിരി.(കൂടുതലായി നിരീക്ഷിചിരുന്നില്ല )
 
ആ കമന്റടിക്കുന്നതിൽ വല്ല്യ വശമില്ലാത്തത് കാരണം സ്റൊപ്പിലെ തൂണിൽ ചാരിയിരുന്നു ക്ലാസ്സിലെ കോമഡി ഓർത്ത് ചിരിക്കാൻ തുടങ്ങി.കണ്ണുകൾ ആ പയ്യന്റെ നേരെയായിരുന്നെന്നു ഞാനറിഞ്ഞിരുന്നില്ല.പെട്ടെന്ന് ബോധം വന്നപ്പോ കണ്ണെടുത്തു.
ദേ..അവൻ എന്നെ നോക്കി ചിരിക്കുന്നു
കൂടെയുള്ളവരെ ഒന്ന് നോക്കി.
അങ്ങോട്ടല്ലാ..അപ്പൊ എന്നെ തന്നെ...!!
കണ്ണെവിടെലും മറച്ചു വെക്കാൻ തോന്നിപ്പോയി.
ബസ്‌ വരുന്നുണ്ടോന്നു നോക്കാൻ ഞാനവിടെ നിന്നെഴുന്നേറ്റു.അവന്റെ നോട്ടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം
ഭാഗ്യമെന്നു പറയട്ടെ ബസ്‌ വന്നു.
കോളേജ് പരിസരത്ത് കാണുന്ന ഒരു പ്രത്യേകതരം രീതിയുണ്ട്,എല്ലാർക്കും പോവേണ്ടത് ഒരു റൂട്ടിലാണ്‌,എന്നാൽ ആരുമൊട്ടു കയറുവേമില്ല,കയരാനനുവദിക്കെം ഇല്ല..പക്ഷെ അവരുടെ ഇടയിൽ പെട്ട എന്നെ ആരാണ്ടൊക്കെ ബസ്സിനുള്ളിൽ കയറ്റി.
മുന്നിലെ സീറ്റിൽ ഇരുന്നു.ഇരുത്തം ശരിയായില്ലെങ്കിലും കിട്ടിയ സീറ്റ്‌ വിട്ടു കൊടുക്കാൻ തോന്നിയില്ല.
 ആ പയ്യനെ വീണ്ടും ഓർത്തു.ഞാൻ പിറകിൽ നോക്കി
'പടച്ചോനെ..അവനും ഉണ്ട്..'
അത് വരെ മിനിറ്റിൽ 72 തവണ മുട്ടിയ എന്റെ ഹൃദയം മിനിറ്റിൽ 720 തവണ മുട്ടാൻ തുടങ്ങി.

യാത്രകൾ എന്നും ലഹരിയായിരുന്നു.അത് കൊലെജിലെക്കുള്ള യാത്രയാണെങ്കിൽ കൂടി ആസ്വദിക്കും.റോഡും,പുഴയും,റയിലും ഒക്കെ നോക്കിയിരുന്നു യാത്ര പോവാനിഷ്ടാണ്.പക്ഷെ എവിടേം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.കയ്യിൽ വലിയ പുസ്തകമുണ്ട്,കയ്യീന്നൂരി പോവുന്ന ബാഗ്‌..എല്ലാം ശ്രദ്ധിക്കണം.
കാറ്റത്ത്‌ തട്ടം പാറിപറക്കാൻ ശ്രമിക്കുന്നു,ബസ്സിൽ പശ്ചാത്തല സംഗീതമെന്നോണം  'കണ്കൾ ഇരണ്ടാൽ ഉൻ കണ്കൾ ഇരണ്ടാൽ 'എന്ന തമിൾ ഗാനവും കൂടെ ആയപ്പോൾ സംഭവം സിനിമ സ്റ്റൈൽ ആയി.

തട്ടമെന്നെ ശല്യപ്പെടുതിയെങ്കിലും പിറകിലേക്ക് നോക്കാൻ ഒരു കാരണമായി.
വീണ്ടും അവനെന്നെ നോക്കി ചിരിച്ചു.
ഞാൻ തിരിച്ചു ചിരിച്ചില്ല..എനിക്കഹങ്കാരം ആയിരുന്നു

അങ്ങനെ..സ്റ്റൊപ്പെത്താരായി..ഒരു കൈ പുസ്തകത്തിലും മറുകൈ ബാഗിലും ശ്രദ്ധകേന്ത്രീകരിച്ച ടൈം.ഡ്രൈവർ ബസ്‌ വളക്കാൻ സ്ടിയരിംഗ് തിരിക്കുന്നു..അപ്പൊ ഞാൻ ദേ പോണൂ..താഴേക്കു..മൂക്ക് കുത്തി പവർ ബ്രേക്കറിൽ വീണു..ആരും എന്നെ പിടിച്ചതുമില്ല,എന്നിക്കെവിടെം പിടിക്കാനും കഴിഞ്ഞില്ല..വീണു കഴിഞ്ഞപ്പോ കൂടെയിരുന്നവൾ എന്നെ പൊക്കാൻ സഹായിച്ചു.അതൊരൽപ്പം മുൻപായിരുന്നെങ്കിൽ എന്ന് ഇപ്പൊ ആഗ്രഹിക്കുന്നു..!!

ഡ്രൈവർ മുതൽ പിറകിലുള്ളവർ വരെ ചിരിക്കാൻ തുടങ്ങി,എന്റെ 2 ഫ്രണ്ട്സും..പക്ഷെ ഞാനാദ്യം അന്വേഷിച്ചത് ആ പയ്യനെന്നെ കണ്ടോന്നായിരുന്നു..നോക്കുമ്പോൾ അവൻ പൊട്ടി പൊട്ടി ചിരിക്കുന്നു...
മാനഹാനിയും സങ്കടവും ഉള്ളിലൊതുക്കി ആദ്യായും അവസാനമായും അവനെ നോക്കി പുഞ്ചിരിച്ചു.പിന്നീട് ഞാനങ്ങോട്ടു നോക്കിയതുമില്ല,അവനെ കണ്ടതുമില്ല..
അങ്ങനെ മനസ്സിൽ കിടന്നു വളരാൻ പോയ അവനോടുള്ള ഒരു 'അത്' ആ വീഴച്ചയിൽ തകര്ന്നു പോയി..


കഥ തീർന്നു

Friday 30 May 2014

അവളിലെ സ്ത്രീ


 അവളിലെ സ്ത്രീ



വീടിനു ചുറ്റും ക്യാമറ കണ്ണുകളും പത്രപ്രവർത്തകരും.15 വയസ്സിൽ റേപ് ചെയ്യപ്പെട്ട എന്റെ മുഖം കാണാൻ അവർ വെമ്പൽ കൊള്ളുകയാണ്.റേപ് ചെയ്യപ്പെട്ടതിനല്ല മറിച്ച് അതിനു കാരണക്കാരനായ കുറ്റവാളിക്കെതിരെ കേസ് കൊടുത്ത പെണ്ണിനെ അഭിനന്ദിക്കാൻ!! മീഡിയയുടെ ആവേശം എനിക്ക് അരോചകമായി തോന്നി.
രേടിംഗ് കൂട്ടാൻ അവർക്കൊരു കവർ സ്റ്റോറി മാത്രം!!
അച്ഛൻ എല്ലാവരെയും പറഞ്ഞയച്ചു.
"കുറച്ചു നേരം മോള് പോയി വിശ്രമിക്ക്"
എന്റെ തോളിൽ തലോടിക്കൊണ്ട് എന്നെയും കൂട്ടി റൂമിനടുത്തെത്തി.പ്രായം അമ്പത് കഴിഞ്ഞു.അദേഹത്തിനിന്നു മറ്റുള്ളവന്റെ മുഖം നോക്കാൻ പറ്റാതെയായി.പക്ഷെ വാക്കുകൾ കൊണ്ട് പോലും എന്നെ വേദനിപ്പിച്ചിട്ടില്ല.എന്റെതല്ലാത്ത കാരണത്താൽ ജീവിതം വഴിമുട്ടി നില്ക്കുന്ന മകളോട് സഹദാപമല്ലാതെ മറ്റെന്ത് തരാൻ പറ്റും !!
റൂമിൽ കയറി കതകടച്ചു.കണ്ണടക്കുംബോഴൊക്കെ ആ ഭീമാകാരന്റെ മുഖം തെളിഞ്ഞു വരും.ഉറക്കെ കരഞ്ഞതവൻ കേട്ടില്ല.ഭലമായി കൈകൾ പിടിച്ചമർത്തിയതും,അറുപ്പിക്കുന്ന ചിത്രങ്ങളും കണ്മുന്നിൽ ജീവൻ വച്ചത് പോലെ തോന്നി.എന്റെ ശരീരത്തോട് വെറുപ്പ്‌ തോന്നി തുടങ്ങി.

                          *                                            *                                             *

"ഇനിയെന്താനിവളെ ചെയ്യേണ്ടത് "
അമര്ശവും സങ്കടവും നിറഞ്ഞ ശബ്ദത്തിൽ അമ്മ ഉറക്കെ ചോദിച്ചു.അമ്മയാണ് നാട്ടുകാരെ കൂടുതൽ ഭയപ്പെട്ടിരുന്നത്.
ആത്മവിശ്വാസത്തോടെ അച്ഛൻ "എന്റെ മകൾ ഇനിയും പഠിക്കും.ജീവിച്ചു കാണിക്കും..കേസുമായി മുന്നോട്ട് പോവും.."
 "നിങ്ങളിതെന്തു കണ്ടിട്ടാണ് കേസും കോടതിയുമായി നടക്കുന്നത്?അവൾ പെണ്ണാണ്..ഇനിയാരവളെ സ്വീകരിക്കും?"
ശബ്ദം വരണ്ടു തുടങ്ങി..
"അവൾക്കവളുടെ അച്ചനുണ്ട്.ഞാൻ മരിക്കുവോളം അവളെ ഞാൻ വളർത്തും"
"ജീവിതകാലം മുഴുവൻ പിഴച്ചവളെന്ന പേരിലോ ?"
തർക്കം തുടർന്നു.

ചുവരുകൾക്കിപ്പുറത്ത് വാതിലിനോട് ചേർന്നിരുന്നു കരയുന്നുണ്ടായിരുന്നു ഞാൻ. മുന്നിൽ കുറെ ചോദ്യചിഹ്നങ്ങൾ മാത്രം..പെട്ടെന്നവളുടെ കണ്ണുകൾ തുടചെഴുന്നേറ്റു.അവളുടെ ഇൻസ്ട്രുമെന്റ് ബോക്സിൽ നിന്നു ബ്ലേഡ് എടുത്തു. 
          
                        *                                            *                                             *

 ബീീീീീീീീ പപ്പ്‌ ..... 
മൈക്കിന്റെ അരോചകമായ ശബ്ദം വേദിയിളിരുന്നവരെയും കാണികരുടെയും ചെവിയോന്നടപ്പിച്ചു. അവൾ തുടർന്നു.
"അന്ന് ഞാൻ അച്ഛന്റെ വിശ്വാസത്തെ തളര്ത്തിയിരുന്നെങ്കിൽ ഇന്ന് എന്നെ നിങ്ങളുടെ അതിഥിയായി ക്ഷണിക്കപ്പെടില്ലായിരുന്നു.എനിക്കച്ചൻ നൽകിയ സമ്മാനമായിരുന്നു വിദ്യാഭ്യാസം.വർഷങ്ങൾ കഴിഞ്ഞു ഇന്ന് കണ്ണൂര് ജില്ല കലക്ടർ..!! എന്റെ പ്രിയ അനുജത്തിമാരോട് വിദ്യ എന്നാ സമ്പത്തിനെ മുറുകെ പിടിക്കുക എന്നാ ഉപദേശം മാത്രമേ നൽകാനുള്ളൂ...." ധനലക്ഷ്മി തന്റെ പ്രസംഗം അവസാനിപിച്ചു.
ചടങ്ങിനു ശേഷം പുറത്ത് ആൾക്കൂട്ടത്തിനിടയിൽ ഉന്നത വിജയം നേടി സമ്മാനം സ്വീകരിച്ച ഒരു കൊച്ചു കുട്ടി ആവേശത്തോടെ ചോദിച്ചു
"മാഡം..ഈസ്‌ ദാറ്റ്‌ രേപിസ്റ്റ് സ്റ്റിൽ എലൈവ്??"
അവളുടെ ആ ചോദ്യത്തിന്റെ ആര്ജവം കണ്ട ധനലക്ഷ്മി ഒന്ന് പുഞ്ചിരിച്ചു പോയി..അവളെ അടുത്ത് വിളിച്ചു
"കൊച്ചിന്റെ പേരെന്താണ് ?"
"ഹിമ"
"അദേഹം മരിച്ചിട്ടില്ല..ഇന്നും ജീവിക്കുന്നു..ഇപ്പോൾ എന്റെ ഭർത്താവാണ്.."
ഹിമയുടെ പുരികം ചോദ്യചിഹ്നമായി മാറി ..
"പെണ്ണ് അറ്റുപോവാത്ത സ്നേഹത്തിനുടമയാണ്.ആ സ്നേഹത്തിനു മനസ്സിനെ മാറ്റിയെടുക്കാനുള്ള കഴിവുണ്ട്..ഇപ്പൊ മോൾക്കൊന്നും മനസ്സിലാവില്ല..പിന്നീട് മനസ്സിലാവും.."
ബെസ്റ്റ് വിഷെസ് നൽകികൊണ്ട് അവൾ അമ്ബാസിദർ കാറിൽ കയറി യാത്ര തിരിച്ചു..

ശുഭം ..!!

Sunday 30 March 2014

അവരുടെ ആ തീരുമാനം

അവരുടെ ആ തീരുമാനം !


ചുവരുകളെ അലങ്കരിച്ച കുറെ കുഞ്ഞുങ്ങളുടെ ചിത്രങ്ങളിലേക്ക് സുമയുടെ കണ്ണുകൾ സഞ്ചരിച്ചു.കല്യാണം കഴിഞ്ഞു ഇന്നേക്ക് പത്തു വർഷം തികഞ്ഞു.മനസ്സ് ഇന്നും അസ്വസ്ഥമാണ്..സ്വയം ശാന്തമാവാൻ അവളുടെ താലിയെ മുറുകെ പിടിച്ചു..അവളും ഏതു ഭാര്യയെയും പോലെ ഒരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നു.അതെന്നും ആഗ്രഹം മാത്രമായിരുന്നു.
   ടെക്നോളജികൾ വളർന്നെങ്കിലും ഇന്നും മനുഷ്യർ പഴയ ചിന്തകളെ കൂട്ട് പിടിച്ചിരിക്കുകയാണ്. അവളെ ഒരു 'ശാപ'മായി കണക്കാക്കി.മറ്റുള്ളവർ വീട്ടിൽ പോലും ക്ഷണിക്കാതെയായി.ആരൊക്കെ വെറുതാലും,അവളിലെ അമ്മയെ അറിയുന്ന ഭർത്താവുണ്ടവൾക്ക്.എന്നെന്നും സ്നേഹിക്കുന്ന അവളുടെ മനസ്സിന്റെ ആശ്വാസം !!
പെട്ടെന്ന് അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു..പരസ്പരം അവർ കൈകൾ കോർത്തു..മുന്നിൽ കൈ കുഞ്ഞുമായി ഒരു കന്യാസ്ത്രീ കടന്നു വന്നു.കുഞ്ഞിന്റെ ഓമനത്തമുള്ള കണ്ണുകൾക്ക്‌ അവരുടെ ദുഃഖങ്ങൾ മായ്ക്കാനുള്ള കഴിവുണ്ടായിരുന്നു. അപ്പോഴേക്കും മനസ്സുകൊണ്ട് അവൾ ആ കുഞ്ഞിന്റെ അമ്മയായി മാറി കഴിഞ്ഞിരുന്നു.അവരുടെ തീരുമാനങ്ങളെ ഭാവിയിൽ ആ മകളും അഭിനന്തിക്കുമെന്നുള്ള വിശ്വാസത്തോടെ അവരിരു കൈകളും നീട്ടി ആ അനാഥ കുഞ്ഞിനെ സ്വീകരിച്ചു..

Saturday 1 February 2014

ഭ്രാന്തിയെന്ന് മുദ്രകുത്തപ്പെട്ടു !!

ഭ്രാന്തിയെന്ന് മുദ്രകുത്തപ്പെട്ടു !!





 "മറ്റുള്ളവരാൽ അകറ്റപ്പെടെണ്ടവളാണോ ഞാൻ"
   മനസ്സിൽ സദാ ഉയർന്നു വന്ന ചോദ്യമായിരുന്നു അത്.
സ്നേഹിച്ച പലരും അവളെ വെറുത്തിരുന്നു.എന്തുകൊണ്ടാണെന്ന് പല തവണ ചിന്തിച്ചുവെങ്കിലും ഉത്തരം അറിയില്ലായിരുന്നു.
 അവകണനകൽ പലതും അവളെ ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു.ആ നിഷ്കളങ്കമായ മനസ്സ് ആരും അറിയാതെ ഉറക്കെ കരഞ്ഞു മുറിവുകളെ ഉണക്കാൻ ശ്രമിച്ചു.
    ദിവസങ്ങൾ കടന്നു പോയി.മനുഷ്യ വർഗം അവളെ സ്നേഹിച്ചില്ല,എങ്കിലും തന്നിലെ വിശ്വാസമെന്നോണം അവൾ ആഹ്ലാദിക്കാൻ തുടങ്ങി.പ്രകൃതിയോടു എന്തെന്നില്ലാത്ത സ്നേഹം!!കാറ്റും മഴയും അവളെ താലോലിച്ചു,സന്തോഷിപ്പിച്ചു.അവളുടെ ദുഖങ്ങൾ മുറ്റത്തെ പുഷ്പങ്ങളോട് പങ്കുവെച്ചു.
   അങ്ങനെ അവൾ മനസ്സ് തുറന്നു ജീവിക്കാൻ തുടങ്ങി.അപ്പോഴേക്കും അവളെ ഭ്രാന്തിയെന്ന് മുദ്രകുത്തപ്പെട്ടു !!...

Friday 10 January 2014

Birth of a secret

  Birth of a secret

It was late night.Sky was clear with shining stars.The whole city was asleep.On a corner of the terrace,the night could hear the breath of a small girl.The moon was so generous that his rays made her eyes shiny all the night.she laid down on the terrace floor.Now she could only see the sky. she felt as if an artist drawn a painting for her.She was looking at the star on her west.It was unique among others and was so attractive.Her cheeks were blushing and was sharing something to him.she was afraid that the other stars would hear it.All of them looked at her keenly.
She was smart.but she had no friends.She didn't have much secrets either.She believed Secrets are the foundation for many relationships.The only relationship with a human kind was with her family.
"Ain...why don't you have any friends?" She heard the voice of the star she was staring at.
Her eyes blinked many times,trying to find an answer.Her tongue and lips were confused to use the words.
"I..I..think..people don't like me.they calls me a nerd.They don't want me..." She was searching for the words to answer him.But she was not able to complete.
"I like you.I can be with you all the time.."He was a bit more shiny now. His words could heal her heart.
"hey...can i call you as Westy?"
She was too friendly with him.She was sure that her friend will be happy with this name.He smiled.
"do you have any secrets?Ca..Can you keep secrets? 
she murmured silently.
"yeah..crossed my heart too." He gave the assurance she needed.
"aww..you heard that too..? I don't have any secrets..and how can i create one..?" She asked politely
But her doubts were not answered.Because she could only hear what she knows.Everything she felt as his answer was from her heart only.
But she kept sharing her dreams.She was crazy dreaming of sky diving.but all she want was to touch her secret admirer.
Ain continued sharing her thoughts and dreams for the next many days.She never shared it with her family.she thought that they won't allow her to meet him again.
One night,Ain stepped silently to the terrace.She wore a white scarf as a veil and white cotton indoor slippers,so that her mom couldn't hear her footsteps.She looked like an angel and was so happy to see him.But something went wrong on the sky.It was cloudy.The darkness scared her.She looked for Westy. Everything was in vain.Her eyes filled.Each drops of tear carried the memories of Westy and burst out.
She heard a voice from those darkness.."This is how a new secret is born."
Ain kept this incident untold and her secret admire was safe in her heart as a Secret.She was aware that Secrets can be a secret only when it is not shared.